Sunday 1 June 2014

പ്രണയമഴ

കിനാക്കുളിരിൽ ഈ മഴക്കൊഞ്ചലിൽ, ഓർമ്മകൾ  പെയ്തിറങ്ങുന്ന നേരം
മഴയിഴയിട്ടൊരു കരളിലെ തംബുരു കിനാക്കൾ നെയ്യുന്ന കാലം
സ്നേഹക്കുടയിൽ  അരികെ നിന്നു ,മിഴിചെർത്തു നീയും ഞാനും
അഴകിന്റെ തുള്ളികൾ അനുരാഗമുത്തുകൾ എന്നെഞ്ചിൽ ചേർന്നിരുന്നു

ഇന്നുമീ പടവുകളിൽ , തളിലാർന്ന പ്രണയത്തിൻ
തുഷാരകണികകളിൽ തെളിയുന്ന പൊന്നഴകേ
ത് ലാമഴക്കാലത്തിൽ ഈറനന്ണിഞീ ജാലകത്തിൽ
നിലാവിന്റെ വെണ്മയായ് പതിയെയണഞില്ലേ

മായാത്തൊരു മഴവില്ലായ്‌ ,നിനവർന നിറചാർത്തായ്
ദുരെയെൻ മിഴിയിണയിൽ നി നിരഞ്ഞൊരെൻ നോവല്ലേ ?
നീരണിയും മുകുളങ്കളായ് പെയ്തൊഴിയും മഴമേഘമായ്
വിരഹത്തിൻ  മഴനൂലായ് നീയെന്നിൽ കൂട്ടുകാരാ..


Friday 13 December 2013

വെളിച്ചത്തിൻറെ പ്രണയകാലം... ഇത് ഒരു മിന്നാമിനുങ്ങിൻറെ കഥ


പ്രകാശത്തിൻറെ പ്രണയം അങ്ങനെയാണ്..
വെളിച്ചം പരത്തിയും മനസു നിറച്ചും...

 **************************************************************************
ഉയരെ നിന്നും ഇരുളിൻറെ നെഞ്ചിലെ
ക്കിടറിവിണ ഒരു നിലാതുള്ളിയാണ് ഞാൻ ..
ചിറകുവെച്ചു പറക്കയാനിന്നു ഞാൻ,
കരളെരിച്ചു വെളിച്ചം പരത്തിയും
മഞ്ഞു തിന്നുന്ന മിനുങ്ങി തൻ ജന്മമായ്..

മധുരമുന്തിരിതോപ്പിലായ് വന്നു നീ
വിധുവിൻ ചിന്തായ്  ചിരിക്കയില്ലയോ .
പ്രണയ  ജാലകവാതിലടച്ചു നീ
ഇരുളിലെന്തേ മിഴിപൂട്ടി നില്ക്കയോ?
മഴയിഴയിട്ടൊരു പ്രേമത്തിൻ  തംബുരു
ശ്രുതിയൊന്നാവൻ കൊതിക്കുകയാണ് ഞാൻ

കുളിരു പെയ്യുമീ കൂരിരുൾ രാത്രിയിൽ
അഴലു പെയ്യുമോ ,തുള്ളിയും  തോരാതെ !
ഹൃദയ നോവിൻറെ മൌനമയപ്പോൾ ഞാൻ
ഒഴുകിയെത്തുന്നു  വെള്ളി വെളിച്ചമായ്

വീണ്ടുമുള്ളിൽ  തെളിഞ്ഞു  വരുന്നിതാ
മിഴി നനച്ചു  മറഞ്ഞൊരു  കാഴ്ച്ചകൾ
കനവുകണ്ടു പറക്കുവാനയിനി
ക്കറ്റുരുമ്മും വഴിത്താര തീർനുപൊയ്..

നരകവാതിലാം കൊക്കു പിളര്ക്കുന്നു
ഇരയെ കാക്കുന്ന രാക്കിളി  മുന്നിലായ്
എൻ  കനവുകൾ  പങ്കിട്ടെടുക്കുവാൻ
ഗായികേ  നിൻ  കാഴ്ചയാകുന്നു ഞാൻ ..
***********************************************************************ജിൽറ്റ്

Sunday 3 November 2013

ഓരോതുള്ളിയായ് ഞാൻ നിന്നിൽ പെയ്തുകൊണ്ടിരിക്കുന്നു..സുഹൃത്തേ,ഒടുവിൽ നാമൊരു മഴയാകുംവരെ...Khalil Gibran


കവിത....

മഴ അങ്ങനെയാണ്..ചിലപ്പോൾ ദരിദ്രന്റെ ഇടനെഞ്ഞുകീറി..ചിലപ്പോൾ ലാസ്യഭാവങ്ങളുനര്ത്തി..അത് മനസുകളിലും പെയ്യാറുണ്ട്..ഭാവങ്ങളോടെ..

മഴ-ഭാവങ്ങൾ 

ഒന്ന്

മാനവും മനവും കറുത്ത്
മഴപ്പക്ഷികൾ മതമോതിപ്പറന്ന്
മണ്ണെണ്ണവിളക്കൂതിക്കെടുത്തി
മനുഷ്യമൗനങ്ങൽകുമെൽ കരിമഴ
മോഹങ്ങലെരിക്കുന്ന വെള്ളിടി
മരണഗന്ധത്തോടെ...

രണ്ട്‌

മഴവില്ലുകളുടെ മന്ത്രങ്ങളിൽ നിറയുന്ന
നിറങ്ങളുടെ ആത്മാവ്..
കിനാക്കളുടെ കുളിര്
മനസിന്റെ മരമരം ,മഴക്കാലം
 മുറ്റത്തെ മഴയുടെ ഒളിച്ചോട്ടങ്ങൾ
പതറാതെ എൻറെ കടലാസുതോണി..

മൂന്ന്

തലവിണ്ടുകീരുന്ന പകലിൻറെ വിടവിലൂടെ
അരിച്ചിറങ്ങുന്ന വികാരമഴ..
സ്വപ്നങ്ങളുടെ വേലിയേറ്റം
മഴപെയ്തു  എങ്കിലും
കിനാക്കൾ  വറ്റിയിട്ടുണ്ടാവണം

നാല്

മഴയുടെ കളിക്കൊഞ്ചൽ
കൊലുസിട്ട കാൽകളാൽ തീർക്കുന്ന
കാലചിത്രങ്ങൾ..
 മന്ദസ്മിതങ്ങളുടെ നൂല്മഴപെയ്ത്
ഉറഞ്ഞ നൊമ്പരങ്ങളലിയട്ടെ

...........................................................................................................................................